ഇരിട്ടി: ആറളം വില്ലേജില്‍ 238 സര്‍വേ നമ്പറില്‍ പെട്ട 134 .03 ഏക്കര്‍ സ്ഥലത്തെ കൈവശക്കാര്‍ക്കു പട്ടയം നല്‍കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പിലെ ഇതോടനുബന്ധിച്ച ഉദ്യോഗസ്ഥരും പട്ടയം വാങ്ങിക്കൊടുക്കാമെന്ന് പറയുന്ന ഏജന്റുമാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ക്ഷേത്രേശ കുടുംബമായ കനകത്തിടം ട്രസ്റ്റ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആറളം വില്ലേജില്‍ സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രത്തിന്റെ നടത്തിപ്പിനും മറ്റുമായി നീക്കിവെച്ച സ്ഥലമാണ് അമ്പലക്കണ്ടി. ക്ഷേത്രസ്വത്തുക്കള്‍ക്ക് ഭൂനികുതി ഒഴിവാക്കിയ കാലത്ത് ഇവിടം നികുതി അടക്കാതെ കിടന്നു. പില്ക്കാലത്തു ഈ സ്ഥലം ചിലര്‍ അനധികൃതമായി കയ്യേറുകയും കൃത്രിമ രേഖയുണ്ടാക്കി കൈമാറുകയും ചെയ്തു. കൈവശപ്പെടുത്തിയവരും വില്‍പ്പനയിലൂടെ വാങ്ങിയവരും ദേവസ്വം ലാന്റ് െ്രെടബ്യൂണലില്‍ പട്ടയത്തിനായി അപേക്ഷിക്കുകയും ലാന്‍ഡ് െ്രെടബ്യൂണല്‍ അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ക്ഷേത്രഭൂമിക്കു പട്ടയം നല്‍കേണ്ടത് ദേവസ്വം െ്രെടബ്യൂണല്‍ ആണെന്നിരിക്കെ ഇവര്‍ പിന്നീട് കൂത്തുപറമ്പ് ലാന്റ് െ്രെടബ്യൂനലിനെ സമീപിക്കുകയായിരുന്നു . ഇതാണ് വസ്തുത എന്നിരിക്കെ ഇവ മറച്ചുവെച്ചു ചില പട്ടയ ഏജന്റുമാര്‍ സ്ഥലവാസികളില്‍ നിന്നും പിരിവുനടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുകയാണെന്നും ഇതിന് ചില റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്നും ഇവരെക്കുറിച്ചു സമഗ്രാന്വേഷണം നടത്തി ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ക്ഷേത്ര ഭൂമിക്കു പ്രത്യേക നിയമവും െ്രെടബ്യൂണലും ഉണ്ടാക്കുമെന്ന ഗവര്‍മെന്റിന്റെ നടപടി വരുന്നതിന് മുന്നേ പട്ടയം കൃത്രിമമായി ഉണ്ടാക്കാനാണ് ഇവര്‍ ശ്രമം നടത്തുന്നത്.
എന്നാല്‍ ഇതേസ്ഥലത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തുകയുണ്ടായി. തര്‍ക്കഭൂമിയില്‍ സര്‍വേ നടത്തുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്കി വിവരം അറിയിക്കാനെന്ന നിയമം പോലും ഇവര്‍ പാലിച്ചില്ല. ഇത്തരം വിഷയങ്ങളെല്ലാം വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ട്രസ്റ്റ് ഭാരവാഹികളായ കെ.വസന്തകുമാര്‍, കെ.കുഞ്ഞിമാധവന്‍, കെ.വിദ്യാധരന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: