തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി.
ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേസിലെ പ്രതികളായ എം.എം മണി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, ഒ.ജി മദനന്, പാമ്പുപാറ കുട്ടന്, കെ.കെ ദാമോദരന്‍ തുടങ്ങി എല്ലാ പ്രതികളും ഹാജരാകണമെന്നാണ് കോടതി ഉത്തരവ്.
കേസിലെ രണ്ടാം പ്രതിയാണ് എം.എം മണി. മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയത്. 1982 നവംബര്‍ 13 നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: