കൊച്ചി: ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ മതം മാറ്റിയ വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സേലത്ത് ഹോമിയോ വിദ്യാര്‍ത്ഥിനിയായിരിക്കെ കോട്ടയം വൈക്കം സ്വദേശി അഖിലയെ മഞ്ചേരിയിലെ സത്യ സരണിയില്‍ കൊണ്ടുപോയി മതം മാറ്റുകയായിരുന്നു.
മകളെ കാണാനില്ലെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛന് അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധി. കുട്ടി വിവാഹിതയായെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ പള്ളിയിലെ വിവാഹ സര്‍ട്ടിഫിക്കറ്റ് വിലയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി.
2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. മഞ്ചേരിയിലെ സത്യസരണിയില്‍ വച്ച് മതം മാറിയ യുവതി പിന്നീട് മാതാപിതാക്കളെ ഫോണില്‍ വിളിച്ച് മതം മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിനിടെ സിറിയയിലേക്ക് പോകാന്‍ തനിക്കു പദ്ധതിയുണ്ടെന്നും യുവതി പറഞ്ഞിരുന്നു.
ഭീകര സംഘടനയില്‍ മകള്‍ ചേരാന്‍ പോകുമെന്ന് ആശങ്കയുണ്ടെന്ന് പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: