കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ സംഭാഷണം സംബന്ധിച്ച ഫോറന്‍സിക് പരിശോധന നടക്കുകയാണ്. പുതുതായി പലരും മൊഴിനല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.
തുടരന്വേഷണം റദ്ദാക്കാന്‍ മാണി നല്കിയ ഹര്‍ജ്ജിയിലാണ് വിജിലന്‍സ് തങ്ങളുടെ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ അഴിമതി നിരോധനനിയമം നിലനില്‍ക്കുമോ എന്ന് പരിശോധിക്കണം. ഏത് സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് തയ്യാറായതെന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാര്‍ കോഴ കേസിലെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: