ജക്കാര്‍ത്ത: ഇന്റോനേഷ്യയിലെ ആച്ചെ പ്രവിശ്യയില്‍ സ്വവര്‍ഗരതിക്കാരായ രണ്ടു യുവാക്കള്‍ക്ക് 82 ചാട്ടയടി വീതം ശിക്ഷ. നൂറു കണക്കിനാള്‍ക്കാര്‍ ആഹ്ളാദത്തോടെ ആര്‍പ്പും വിളികളുമായി നോക്കിനില്‍ക്കെ മതപ്പോലീസ് ഇവര്‍ക്ക് ചാട്ടയടി ശിക്ഷ നല്കി.
ബന്ദാ ആച്ചെയിലെ ഒരു പള്ളിക്കു പുറത്തായിരുന്നു ശിക്ഷ നടപ്പാക്കിയത്. യുവാക്കളെ സ്റ്റേജില്‍ നിര്‍ത്തി മതപ്പോലീസുകാര്‍ മാറിമാറി അടിക്കുകയായിരുന്നു.
2014ല്‍ പാസാക്കിയ സ്വവര്‍ഗ ലൈംഗികത വിരുദ്ധ നിയമം ആദ്യമായാണ് ഇവിടെ നടപ്പാക്കുന്നത്. ചാട്ടയടിയ്ക്ക് ദൃക്സാക്ഷികളാകാന്‍ ആയിരത്തിലധികമാളുകള്‍ ഇവിടെ എത്തിയിരുന്നു. പലരും ചാട്ടയടി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: