ഇസ്ളാമബാദ്: ചാരനെന്നാരോപിച്ച് ഇന്ത്യാക്കാരനായ കുല്ഭൂഷണ് ജാദവിനെ പാക്കിസ്ഥാന് അറസ്റ്റു ചെയ്തത് ഇറാനില്‍ നിന്നെന്ന് ഐഎസ്ഐ മുന്‍ ഉദ്യോഗസ്ഥന് അംജദ് ഷൊഐബ് വെളിപ്പെടുത്തല്‍.
ഇറാന് അതിര്‍ത്തിക്കടുത്ത് പാക്കിസ്ഥാനില്‍ നിന്നാണ് ജാദവിനെ പിടിച്ചതെന്നാണ് ഇതുവരെ പാക്കിസ്ഥാന് പറഞ്ഞിരുന്നത്. ഷൊഐബിന്റെ വെളിപ്പെടുത്തല്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയുടെ വാദങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ഇത്. നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് നടത്തുകയായിരുന്നു ജാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: