അബുദബി: ദുബായിയില്‍ റോബോട്ട് പോലീസും.ലോകത്ത് ആദ്യമായാണ് പോലീസ് സേനയില്‍ റോബോട്ടിനെ ഉള്‍പ്പെടുത്തുന്നത്. റോബോപോലീസ് ഓഫീസര്‍ ഇനി മറ്റു പോലീസുകാര്‍ക്ക് ഒപ്പം തെരുവില്‍ പട്രോളിംഗിനിറങ്ങും. നാലാമത് ഗള്‍ഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി എക്സ്പോയിലാണ് യന്തിരന് പോലീസിനെ ഔദ്യോഗികമായി പോലീസില്‍ ഉള്‍പ്പെടുത്തിയത്.
റോബോകോപ്പിന് അഞ്ചടി ഉയരമുണ്ട്. നൂറു കിലോയാണ് ഭാരം. ഒന്നര മീറ്റര്‍ അകലെ നിന്നു പോലും ആംഗ്യങ്ങള്‍ തിരിച്ചറിയാന്‍ യന്തിരന് കഴിയും. ആള്‍ക്കാരുടെ വികാരങ്ങളും മുഖഭാവങ്ങളും വരെ തിരിച്ചറിയാനും ഈ യന്ത്രപ്പോലീസിന് കഴിയും.
ഇതിനുള്ള പ്രത്യേക സോഫ്റ്റ്വെയര് യന്തിരനില്‍ പിടിപ്പിച്ചിട്ടുണ്ട്. നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ വീഡിയോയായി റിക്കാര്‍ഡ് ചെയ്ത് കണ്ട്രോള് റൂമിലേക്ക് അയക്കും. പോലീസിനു മാത്രമല്ല നിയമം അനുസരിക്കുന്ന സകലര്‍ക്കും ഇവന് സഹായിയാണ്. ആറു ഭാഷകള്‍ സംസാരിക്കും. ഷെയ്ക്ക് ഹാന്‍ഡ് നല്‍കും. സൈനിക രീതിയില്‍ സല്യൂട്ട് അടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: