കൊച്ചി/ തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിലെ രണ്ടാം പ്രതി മന്ത്രി എം.എം മണി നേരിട്ട് ഹാജരാകണമെന്ന ഇടുക്കി ജില്ലാക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. മണിക്കെതിരായ നടപടികളെല്ലാമാണ് തടഞ്ഞത്.
മണിയും കൂട്ടു പ്രതികളും ഹാജരാകണമെന്ന് രാവിലെയാണ് ഇടുക്കി ജില്ലാ കോടതി ഉത്തരവിട്ടത്. കേസ് പരിഗണിച്ചപ്പോള്‍ പ്രതികളായ പാമ്പുപാറ കുട്ടന്, ഒ.ജി മദനന് എന്നവര്‍ മാത്രമാണ് എത്തിയത്. എം എം മണി, കെ.കെ ജയചന്ദ്രന്, എ.കെ ദാമോദരന്‍ എന്നിവര്‍ എത്തിയില്ല. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എം.എം തോമസാണ് ഹാജരായത്.
അവധി അപേക്ഷയില്‍ നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ എത്താന്‍ കഴിയില്ലെന്ന് എം.എം മണി അറിയിച്ചു. കെ.കെ. ജയചന്ദ്രനും എ.കെ ദാമോദരനും ആശുപത്രി ഇടപാടുകളുമായി നില്ക്കുന്നതിനാല് എത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
കേസ് ജൂണ്‍ ഏഴിലേക്ക് മാറ്റിയ കോടതി മണി ഉള്‍പ്പെടെയുള്ള പ്രതികള്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ വിമര്‍ശിച്ചു. പ്രതികള്‍ എത്താത്തിനാല്‍ നാലാം തവണയാണ് കേസിന്റെ കുറ്റപത്രം വായന മുടങ്ങുന്നത്.
പ്രതികളുടെ ജാമ്യം റദ്ദാക്കി വാറന്റ് അയക്കണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സിബി ചേനപ്പാടി ആവശ്യപ്പെട്ടു. ഇതിനു ശേഷം നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: