വാഷിങ്ടണ്‍: പാക്കിസ്ഥാനുള്ള ധനസഹായത്തില്‍ യുഎസ് കുറവ് വരുത്തി. 2016ല്‍ നല്കിയതിനേക്കാള് 19 കോടി ഡോളര്‍ കുറച്ചു മാത്രമേ ഈ വര്‍ഷം നല്‍കൂയെന്ന് വിദേശകാര്യ വകുപ്പ് യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചു. സൈനിക സഹായമായി നല്കുന്ന തുകയും കുറച്ചു.
ഈ വര്‍ഷം 34.4 കോടി ഡോളറാണ് ആകെ പാക്കിസ്ഥാന് നല്‍കുന്നത്. 10 കോടി ഡോളര്‍ സൈനിക മേഖലയ്ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ 53.4 കോടി ഡോളറാണ് നല്‍കിയത്. സൈന്യത്തിന് 22.5 കോടി ഡോളര്‍. ദക്ഷിണേഷ്യയില്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞാല്‍ യുഎസ് കൂടുതല്‍ സഹായം നല്‍കുന്നത് പാക്കിസ്ഥാനാണ്. വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ നല്കുന്ന സഹായത്തിനു പുറമെ അതിര്‍ത്തി സുരക്ഷയ്ക്കും, അഫ്ഗാനിലെ പോരാട്ടത്തിന്റെ പേരിലുമെല്ലാമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: