ന്യൂദല്‍ഹി: അഡ്വ. ജോര്‍ജ്ജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗമായി നിയമിക്കാന്‍ തീരുമാനം. ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാമൂഹ്യ പ്രവര്ത്തകന് ഗയാറുള് ഹസ്സനാണ് കമ്മീഷന് ചെയര്‍പേഴ്സണ്‍.
ഇതാദ്യമായി ജൈനമതത്തില്‍ നിന്നുള്ള പ്രതിനിധിക്കും ന്യൂനപക്ഷ കമ്മീഷനില്‍ അംഗത്വം ലഭിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്നുള്ള സുനില്‍ സിംഗിയാണ് ജൈനമത പ്രതിനിധി. 2014 ജനുവരിയിലാണ് ജൈനമതത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. മഹാരാഷ്ട്രയിലെ മുന്‍മന്ത്രി സുലേഖ കുംഭരേ, വഡ ദസ്തുര്‍ജി ഖുര്‍ഷിദ്, പാഴ്സി വിഭാഗത്തില്‍ നിന്ന് ഉദ്വാദയിലെ മുഖ്യപുരോഹിതന്‍ അതോര്ണന് അന്‍ജുമാന്‍ എന്നിവരാണ് ന്യൂനപക്ഷ കമ്മീഷനിലെ മറ്റുഅംഗങ്ങള്‍. രണ്ടുപേരെക്കൂടി കമ്മീഷനിലേക്ക് ഉടന്‍ ഉള്‍പ്പെടുത്തും.
ന്യൂനപക്ഷ കമ്മീഷന് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മികച്ച യോഗ്യതയുള്ളവരാണെന്നും കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ന്യൂനപക്ഷ കമ്മീഷന് സാധിക്കുമെന്നും കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. വിരമിച്ച ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമായി മാറ്റിവെച്ചിരുന്ന കമ്മീഷന് അംഗത്വം ഇത്തവണ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായി മാറ്റിവെച്ചു.
ചെയര്‍ പേഴ്സണ്‍, വൈസ് ചെയര്‍ പേഴ്സണ്‍ അടക്കം 7 അംഗ സമിതിയാണ് ന്യൂനപക്ഷ കമ്മീഷന്. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ,സിഖ്, പാഴ്സി വിഭാഗങ്ങളുടെ പരാതികള്‍ പരിശോധിക്കുന്നതിനുള്ള കമ്മീഷന് 1992ലാണ് സ്ഥാപിതമായത്. കഴിഞ്ഞ മാര്‍ച്ചിലാണ് മുന്‍ സമിതിയുടെ കാലാവധി അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: