ചന്ദ്രന്റെ മുഖംമുഴുവന്‍ കരുവാളിച്ചിരിക്കുന്നു. താന്‍ കളങ്കമുള്ളവാനാണെന്ന് ചന്ദ്രന് തിരിച്ചറിഞ്ഞു. ശരിയാണല്ലോ. എന്നെ ശരിയായി തിരിച്ചറിഞ്ഞവന് ആരായാലും ഗതിപിടിക്കില്ല. ഗണേശന്റേത് വെറും പരിഹാസമോ ശാപവാക്കോ മാത്രമല്ല. സത്യം അതാണ്. ഇനി ഞാന്‍ എന്ത് പ്രായശ്ചിത്തം ചെയ്യണം. ഗണേശനെ എങ്ങനേയും അനുനയിപ്പിക്കണം.
ഗണേശാ, നീ വീണപ്പോള്‍ നിന്റെ വായില്‍ മുഴുവന്‍ പുല്ലുനിറഞ്ഞുകണ്ടാണ് ഞാന്‍ ചിരിച്ചത്.
ഗണേശന്: ഈ പുല്ലിന്റെ ഗുണം നീയും തിരിച്ചറിയും. ഞാന്‍ വീണത് ഈ പുല്ലുതിന്നാന്‍ വേണ്ടിത്തന്നെയാണ്. ഇതിന്റെ മാധുര്യവും ഔഷധവീര്യവും ഒന്നു വേറെതന്നെയാണ്.
ഗണേശാ, അതൊന്നു പറഞ്ഞുതരുമോ?
എന്ത്? കറുകപ്പുല്ലിന്റെ കാര്യമോ?
അതല്ല, എന്നെ കണ്ടാല്‍ അവന് ഗതിപിടിക്കില്ല എന്ന് അങ്ങ് പറഞ്ഞില്ലേ. എന്റെ തെറ്റുകള്‍ പൊറുക്കൂ. ഞാന്‍ എന്തുപ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം. ഞാന്‍ കാലുപിടിക്കാം. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരൂ. ചന്ദ്രന് ശരിക്കും കരയുകയായിരുന്നു. ഇവനോട് പെട്ടെന്ന് ക്ഷമിച്ചാല്‍ ലോകം വഴിതെറ്റും. ഇവന് ലോകത്തിന് ഒരു പാഠമാകണം. അതിനാല്‍ ഇവനെക്കൊണ്ട് കുറച്ച് പ്രായശ്ചിത്തം ചെയ്യിക്കണം. അതും ഒരു പാഠമാകട്ടെ.
ഗണേശന്: ഞാന്‍ പറഞ്ഞില്ലേ, ഈ കറുകപ്പുല്ലിന്റെ ഔഷധവീര്യത്തെപ്പറ്റി. നിനക്ക് പറ്റിയ പ്രായശ്ചിത്തം ഇതുതന്നെയാണ്. എന്റെ അച്ഛനെ തൃപ്തിപ്പെടുത്തുക. കറുകപ്പുല്ലുകൊണ്ട് മൃത്യുഞ്ജയമന്ത്രത്തിനാല് ഹോമം നടത്തിയാല്‍ നിനക്ക് ബുദ്ധിയുറയ്ക്കും. എന്നാലും ഒന്നോര്‍ക്കുന്നത് നല്ലത്. ഇന്ന് ചതുര്‍ത്ഥിയാണ്. ചതുര്‍ത്ഥി നാൡ നിന്നെ കാണുന്നവന് ദുഷിച്ചുപോകും. ചതുര്‍ത്ഥി നാളിലെങ്കിലും നിന്നെ ആരും കാണാതിരിക്കട്ടെ.
അഥവാ അബദ്ധവശാല്‍ ആരെങ്കിലും ചതുര്‍ത്ഥിനാളില്‍ നിന്നെ കണ്ടാല്‍ അവര്‍ ഗതി പിടിക്കണമെങ്കില്‍ എന്നോട് ചോദിക്കണം.
ചന്ദ്രന് ഒരു വികാരജീവിയാണെന്നും മനസ്സ് പക്വമല്ലെന്നും ഗണേശന് മനസിലായി. മനസ്സിന്റെ ദൗര്‍ബല്യമാണ് അവനില്‍ കാണുന്നത്. മനസ്സിന്റെ ബലാബലം ചന്ദ്രനെ നോക്കി പഠിക്കാന്‍ അച്ഛന് മൗനമായിത്തന്നെ ഉപദേശിക്കുകയല്ലേ!. ഗണേശന് സംശയത്തോടെ അച്ഛന്റെ മുഖത്തേക്ക് ജ്ഞാനദൃഷ്ടിയാല്‍ നോക്കി. ആ മുഖത്തെ ചിരി എല്ലാം പറഞ്ഞുകൊടുക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: