തൃശൂര്‍: സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഗുണ്ടാസംഘാംഗങ്ങള്‍ ഉള്‍പ്പടെ 80 സമൂഹ വിരുദ്ധര്‍ അറസ്റ്റിലായി. പിടികിട്ടാപ്പുള്ളികളായി കോടതികള്‍ പ്രഖ്യാപിച്ച അഞ്ചു പേരെയും 61 വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. നഗരപ്രദേശങ്ങളില്‍ 684 വാഹനങ്ങള്‍ പരിശോധിക്കുകയും 374 പേര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിച്ചു. പിഴയായി 53,000 രൂപ ഈടാക്കി.
ബസ്സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അസമയത്ത് തമ്പടിച്ചിരുന്ന 53 പേരെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മോഷണം, കവര്‍ച്ച മുതലായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 58 പേരുടെ വസതികളില്‍ ചെന്ന് പരിശോധന നടത്തി. പൊതുസ്ഥലങ്ങളിള്‍ മദ്യപാനം നടത്തിയ ഒമ്പത് പേര്‍ക്കെതിരേ അബ്കാരി നിയമപ്രകാരവും പൊതുജനശല്യമുണ്ടാക്കിയ 52 പേര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചു.
ഹോട്ടലുകള്‍, ലോഡ്ജുകള്‍, റെയ്ല്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി. ഗൂണ്ടാ സംഘാംഗങ്ങളുടെ ഒളി സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
അസി.പൊലീസ് കമ്മിഷണര്‍മാരുടെ കീഴില്‍ സിഐമാരുടെയും സിപിഒമാരുടെയും നേതൃത്വത്തില്‍ 29 മൊബൈല്‍ പട്രോളിങും മൂന്ന് ഫൂട് പട്രോളിങും 17 പിക്കറ്റ് പോസ്റ്റുകളും ഉള്‍പ്പെടുത്തി പ്രത്യേക സംഘങ്ങളായാണ് കോംപിങ് ഓപ്പറേഷന് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: