ഇന്ന് ആ പ്രതാപവും കാലവും പോയതുകൊണ്ട് ചെലവിന്റെ ഇനങ്ങള്‍ പലതും വെട്ടിച്ചുരുക്കിയെങ്കിലും സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ല; ഗത്യന്തരമില്ലാത്തതുകൊണ്ടാണ് വെട്ടിച്ചുരുക്കുന്നത്. മൂര്‍ഖന്‍ വിഴുങ്ങിക്കൊണ്ടിരുന്ന തവള തീറ്റയ്ക്കുവേണ്ടി നാവുനീട്ടുന്നതുപോലെയാണ് നമ്മുടെ പെരുമാറ്റം. കാര്യങ്ങള്‍ നാം കാണുന്നു. അതിനെക്കുറിച്ച് ഉച്ചത്തില്‍ നിലവിളിക്കുന്നു. എന്നാല്‍ ചിന്തിച്ചു പ്രതികരിക്കുന്നില്ല. ക്രിസ്ത്യാനികളും മുസ്ലിങ്ങളും കോടിക്കണക്കിന് ധനം ഹിന്ദുവിനെ മതംമാറ്റാന്‍ പുറമെനിന്നു കൊണ്ടുവരുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. നാട്ടിനകത്തുനിന്നും ഭീമമായ ധനം ശേഖരിക്കുന്നുവെന്നറിയാം. അതിനവര്‍ക്ക് കള്ളനോട്ടടിയും കള്ളക്കടത്തുപോലുള്ള ഏതുമാര്‍ഗവും സ്വീകാര്യമാണ്. ‘പെട്രോ ഡോളര്‍ ആക്രമണം’ എന്ന പ്രയോഗം ഇന്ന് ഭാരതത്തില്‍ എല്ലാവര്ക്കും പരിചയമാണ്. അതാണ് മീനാക്ഷിപുരത്തും മുസഫര്‍പൂരിലും പ്രവര്‍ത്തിച്ചത് എന്ന് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ദേശീയപത്രങ്ങള്‍ എഴുതുകയും ചെയ്തു.
അതുപോലെ പുതുവര്‍ഷത്തിന്റെ (1985) തുടക്കത്തിലാണ് ജനുവരി ഏഴിന് മറ്റൊരു ദേശീയ പത്രമായ ‘ഹിന്ദു’ അമേരിക്കയില്‍ നിന്നുള്ള ഒരു പ്രധാനവാര്‍ത്ത പ്രസിദ്ധീകരിച്ചത്- ”New York-Jan-6. An American evangelical organisation last night presented a picture of India as land of division, despair and death. In dire need of the message of Jesus Christ and appealed for donations to help in its self-assigned mission of relieving the Indian people of their pain and misery… There is no one to understand India better than Mother Teresa and According to her, there is no solution to problems of Indian people apart from gospel of Christ”(PTI) ക്രിസ്തുവിന്റെ സുവിശേഷത്തിനുവേണ്ടി കലശലായി ദാഹിച്ചുകൊണ്ടിരിക്കുന്ന ‘ആശയറ്റു ദ്രവിച്ചു മരിക്കുന്ന’ നാടാണ് ഇന്ത്യ എന്ന രീതിയിലാണ് ഇന്നലെ രാത്രി ഒരമേരിക്കന്‍ സുവിശേഷസംഘം ഭാരതത്തെ ചിത്രീകരിച്ചത്. ഭാരതത്തിലെ ജനങ്ങളെ അവരുടെ ദുഃഖത്തിലും ദൈന്യത്തിലും നിന്നു കരകയറ്റേണ്ടത് സ്വന്തം ദൗത്യമായി കരുതി മുന്നോട്ടുവന്ന തങ്ങള്‍ക്ക് സംഭാവന നല്കാന് അവര്‍ അഭ്യര്‍ത്ഥിച്ചു… മദര്‍ തെരേസയെക്കാള്‍ നല്ലപോലെ ഇന്ത്യയെ മനസ്സിലാക്കിയവര്‍ ആരുംതന്നെയില്ല. അവര്‍ പറയുന്നതാവട്ടെ ക്രിസ്തുവിന്റെ സുവിശേഷമല്ലാതെ ഇന്ത്യന്‍ ജനതയുടെ പ്രശ്നങ്ങള്‍ക്ക് മറ്റൊരു പരിഹാരവുമില്ല എന്നാണ്. ഇതെല്ലാം നാം വായിക്കാറുണ്ട്, മനസ്സിലാക്കാറുണ്ട്, ശ്മശാനവൈരാഗ്യംപോലെ ഞൊടിയിട ആയുസ്സുള്ള സാമൂഹ്യബോധത്തോടെ വിഷമിക്കാറുമുണ്ട്. എന്നാല്‍ ചില സ്ഥായിയായ സാമൂഹ്യബോധത്തോടെ വിപത്തു കണ്ടറിഞ്ഞ് ഭവിഷ്യത്തു കണക്കുകൂട്ടാന്‍ നാം തയ്യാറായില്ല. പരിഹാരത്തിന് പദ്ധതിയിടാന്‍ വിമനസ്കരാണ്.
പറഞ്ഞുവന്നതിന്റെ അര്‍ത്ഥമിതാണ്. ക്രിസ്ത്യന്മുസ്ലിം ശക്തികള്‍ക്ക് അവരുടെ ചിലവിനത്തില്‍ പ്രഥമ മുന്‍ഗണന ഹിന്ദുവിനെ മതംമാറ്റാന്‍ വേണ്ടിയുള്ള പരിപാടിക്കാണ്. ഇതനുസരിച്ച് ഹിന്ദുവിന്റെ ക്ഷേത്രങ്ങളിലെ ചിലവിനങ്ങളുടെയും മുന്‍ഗണനയും മാറണ്ടെ? അടിക്കുന്നവന്റെ ചുവടിനൊത്ത് തിരിച്ചടിക്കുന്നവന്റെ ചുവടു നീങ്ങണ്ടേ? അതാണ് ചോദ്യം. അടി മാന്തിത്തുടങ്ങിയിട്ടും ആഭിജാത്യം കൈവെടിയാന്‍ കൂട്ടാക്കാതെ മിനിട്ടുതോറും മുടിഞ്ഞുകൊണ്ടിരിക്കുന്ന നയഞ്ജരത്തിലെ ബാബുമാരെക്കുറിച്ച് ടാഗോര്‍ എഴുതിയ കഥയാണിവിടെ ഓര്‍മവരുന്നത്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: