കട്ടപ്പന: ഹൈറേഞ്ചിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ തോപ്രാംകുടി-സ്കൂള്‍സിറ്റി മേലേചിന്നാര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസഹമായി. റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തുവാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. മുരിക്കാശേരി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നെടുങ്കണ്ടത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണിത്.
വേനല്‍മഴ ശക്തമായതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നതുമൂലം വാഹനങ്ങള്‍ കുഴികളില്‍ ചാടി അപകടത്തില്‍ പെടുന്നതും പതിവ് സംഭവമാണ് . തോപ്രാംകുടി മുതല്‍ സ്കൂള്‍ സിറ്റിവരെയാണ് കൂടുതലും റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്ക്കരമായിരിക്കുന്നത്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനു മുന്‍പ് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ കഷ്ട്പ്പെടേണ്ടിവരും. തോപ്രാംകുടി സ്കൂള്‍ സിറ്റിയിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും തോപ്രാംകുടിയില്‍ നിന്നും കാല്‍നടയായാണ് സ്കൂളിലെത്തുന്നത്. റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: