ഗാന്ധിനഗര്‍(കോട്ടയം): ജില്ലാ നിയമ സേവന അതോറിറ്റിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും ചേര്‍ന്നു ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക ക്ലിനിക് തുടങ്ങി. ഭിന്നലിംഗത്തില്പ്പെട്ടവര്ക്കായി ഇന്ത്യയില്‍തന്നെ ആദ്യത്തെ ക്ലിനിക്കാണിത.്
എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച ഈ ക്ലിനിക്ക് പ്രവര്‍ത്തിക്കും. ജനറല്‍ മെഡിസിന് സൈക്യാട്രി, ഡര്‍മറ്റോളജി, എന്‍ഡോക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഭിന്നലിംഗക്കാരെ പരിശോധിച്ച് ചികിത്സ നല്‍കും. നിയമ സഹായത്തിനായി പാരാലീഗല്‍ വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.
ഭാവിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ നടത്തുവാന്‍ പര്യാപ്തമായ രീതിയിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഭിന്നലിംഗക്കാരുടെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് 2016-ല്‍ സുപ്രീംകോടതി ഉത്തരവായിട്ടുള്ളതാണ്.
മറ്റുള്ളവരെപ്പോലെയുള്ള അവകാശങ്ങളും അധികാരങ്ങളും ഭിന്നലിംഗത്തില്പ്പെട്ടവര്ക്കുമുണ്ടെന്ന് സമൂഹം മനസ്സിലാക്കണമെന്ന് ജില്ലാ ജഡ്ജി പറഞ്ഞു. ജില്ലാ ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയുമായ കെ. സത്യന് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ് കുര്യന്, ആര്‍എംഒ ഡോ. പി.ആര്. രഞ്ജിന്, നോഡല്‍ ഓഫീസര്‍ ഡോ. ലീലസക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: