ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ മൂന്ന് മരണം. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ട മൂന്ന് പേര് പോലീസ് ഉദ്യോഗസ്ഥരാണ്.
ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് നഗരത്തിലെ ബസ് ടെര്‍മിനലില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. 10മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ചാവേറുകള്‍ ആക്രമണം നടത്തിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യ അടുത്തിടെ ഐഎസ് ഭീകരര്‍ ആക്രമണതാവളമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 17 മാസങ്ങളിലായി നിരവധി ചെറുതും വലുതുമായ ഐഎസ് ആക്രമണങ്ങള്‍ ഇന്തോനേഷ്യയില്‍ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: