ലണ്ടന്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിയുടെ സമാപനത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ ആറു പേര് അറസ്റ്റിലായി. ബുധനാഴ്ച വൈകുന്നേരം വടക്കന്‍ മാഞ്ചസ്റ്ററിലെ ബ്ലാക്ലിയില്‍ നടന്ന റെയ്ഡിലാണ് സ്ത്രീ അറസ്റ്റിലായത്.
അറസ്റ്റിലായവരില്‍ ചാവേര്‍ സ്ഫോടനം നടത്തിയ സല്മാന് അബദിയുടെ (22) പിതാവ് രമദാന്‍, ഇളയ സഹോദരന് ഹാഷിം എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇരുവരും ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നാണ് അറസ്റ്റിലായത്.
ഹാഷിം ഭീകരാക്രമണം നടത്താന്‍ ഗൂഡാലോചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ എല്ലാ വിശദാംശങ്ങളും ഹാഷിമിന് അറിവുണ്ടായിരുന്നതായും ലിബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
ടിവി ചാനല്‍ അഭിമുഖത്തിനിടെയാണ് രമദാന്‍ പിടിയിലായത്. ആക്രമണത്തില്‍ സല്‍മാന്റെ പങ്ക് രമദാന്‍ നിഷേധിച്ചു. നിരപരാധികളായ ആളുകളെ കൊല്ലുന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ല. ഇത് ചെയ്തത് തങ്ങളല്ലെന്നും രമദാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച തെക്കന്‍ മാഞ്ചസ്റ്ററിലെ കൊയ്ര്‍ട്ടനില്‍നിന്നും മൂത്ത സഹോദരന് ഇസ്മയില്‍ അബദി അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: