ന്യൂദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ അടുത്ത വിദേശപര്യടനം മെയ് 29 മുതല്‍ ജൂണ്‍ 3 വരെ. ജര്‍മ്മനി, സ്പെയിന്, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. എല്ലാ രാഷ്ട്രത്തലവന്മാരുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മെയ് 30ന് മോദിയും ചാന്‍സലര്‍ ആംഗല മെര്‍ക്കലും നാലാമത് ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്മെന്റ് കണ്സള്ട്ടേഷന്സില്(IGC) പങ്കെടുക്കും. ഇരു നേതാക്കളും സംയുക്തമായി ബിസിനസ്സ് ഫോറം അഭിസംബോധന ചെയ്യും.
പിന്നീട് സ്പെയിനിലേക്ക് തിരിക്കുന്ന മോദി സ്പെയിന് പ്രധാനമന്ത്രി മരിയോനോ രജോയുമായും ഫിലിപ്പ് ആറാമന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തും. ജൂണ്‍ ഒന്നിന് മോസ്കോയിലെത്തുന്ന മോദി പുടിനുമൊത്ത് സെന്റ് പീറ്റേഴ്സ്ബര്ഗ്ഗില് നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ജൂണ്‍ 2ന് പാരിസിലെത്തുന്ന പ്രധാനമന്ത്രി ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് മക്രോണുമായി തന്ത്രപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: