ന്യൂദൽഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയ്ക്ക് അഞ്ചുലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട്. നോട്ട് നിരോധനത്തെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
നോട്ട് പിന്‍വലിക്കുന്ന കഴിഞ്ഞ നവംബര്‍ എട്ടിന് ഉണ്ടായിരുന്നത് 17.77 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു. ഈ മെയ് മാസത്തില്‍ ഈ പണത്തിന്റെ മൂല്യം 19.25 കോടിയാകുമായിരുന്നു. പഴയ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടുകളിറക്കിയപ്പോള്, പിന്വലിച്ചയത്രയും നോട്ടുകള്‍ പുതിയതായി ഇറക്കിയില്ല. നിലവിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് ഇന്ത്യയില്‍ നോട്ടിനത്തില് പ്രചരിക്കുന്നത് 14.2 ലക്ഷം കോടി രൂപ മാത്രമാണെന്ന് റിപ്പോർട്ടിലുണ്ട്. അതായത്, നോട്ട് നിരോധനം നടപ്പിലാക്കിയില്ലെങ്കില്‍ ഇത്രകൂടി പണം വിപണിയിലുണ്ടാകുമായിരുന്നു.
നോട്ട് നിരോധനം അഞ്ച് ലക്ഷത്തോളം കോടി രൂപ ഇത്തരത്തില്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു. ഇത് ജനങ്ങളുടെ പണമുപയോഗത്തിലുള്ള കുറവ് കൂടിയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. പണമുപയോഗം കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഗുണമാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവില്‍ ഇന്ത്യയിലെ എല്ലാ ഇടപാടുകളും കൃത്യമായി നടക്കാന്‍ 14.2 ലക്ഷത്തിന്റെ നോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
നികുതിനിര്‍ദേശം വിസ്തൃതമാക്കിയതും, ഡിജിറ്റല്‍ സാമ്പത്തികരംഗത്തിന് കുതിപ്പ് നല്കിയതും, ബാങ്ക് നിക്ഷേപം വര്‍ധിച്ചതും, ഇപിഎഫ് നിക്ഷേപം വര്‍ധിച്ചതും നിര്‍മ്മാണമേഖല ശക്തിപ്പെട്ടതുമെല്ലാം നോട്ട് നിരോധനം കൊണ്ടുള്ള നേട്ടമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നോട്ട് നിരോധനം മൂലം, ഇന്ത്യയുടെ നികുതി വരുമാനത്തില്‍ ഇരട്ടിയോളം വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ഈ മാറ്റം കാണാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരുമാനത്തെയും സ്വത്തിനെയും സംബന്ധിച്ച് സത്യവാങ്മൂലം നല്കിയ ആളുകളുടെ എണ്ണത്തില്‍ 2016-17 വര്‍ഷത്തില്‍ 23.8%ത്തിന്റെ വര്‍ധനവാണുള്ളതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ചുരുങ്ങിയത് 10 ശതമാനത്തിന്റെയെങ്കിലും വര്‍ധനവ് നോട്ട് നിരോധനം കൊണ്ടാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: