വാഷിങ്ടണ്‍: ചൈനക്ക് ഭീഷണി ഉയര്‍ത്തി ദക്ഷിണ ചൈനാ കടലില്‍ അമേരിക്കയുടെ നാവികസേനാ പടക്കപ്പല്‍. യുഎസ്എസ് ഡ്യൂവേ എന്ന കപ്പലാണ് ദക്ഷിണ ചൈനാ കടലില്‍, ചൈന നിര്‍മിച്ച കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേക്ക് സഞ്ചരിച്ചത്.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം ഇതാദ്യമായാണ് ദക്ഷിണ ചൈന കടലിന്മേലുള്ള ചൈനയുടെ അവകാശവാദത്തെ ചോദ്യം ചെയ്തു കൊണ്ടുളള അമേരിക്കയുടെ നീക്കം.
ഐക്യരാഷ്ട്ര സഭ ഉടമ്പടി പ്രകാരം കടല്‍ത്തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങള്‍ രാജ്യത്തിന്റെ അധീനതയില്‍ വരുന്ന മേഖലയിലാണ്. എന്നാല്‍ ദക്ഷിണ ചൈനാ കടലിലെ ദ്വീപുകള്‍ക്ക് മേല്‍ ഒന്നിലധികം രാജ്യങ്ങള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: