ന്യൂദല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ സഹായികളുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഗുരുഗ്രാമിലെ മനേസിലെ 400 ഏക്കര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഹരിയാനയില്‍ എട്ട് ഇടങ്ങളിലും ഡല്‍ഹിയില്‍ രണ്ടിടങ്ങളിലുമാണ് റെയ്ഡ് നടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
മനേസര്‍ ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ ഹൂഡയ്ക്കും മറ്റുമെതിരെ കഴിഞ്ഞ സെപ്തംബറില്‍ കേസെടുത്തിരുന്നു. ഇതിനു പിന്നാലയാണ് എന്‍ഫോഴ്സ്മെന്റ് റെയ്ഡും. ഈ മാസം ആദ്യം ഹൂഡയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മനേസര്‍, നൗറംഗപുര്‍, ലഖ്നൗല ഗ്രാമങ്ങളില്‍ ടൗണ്‍ഷിപ്പ് കൊണ്ടുവരാന്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: