ന്യൂദല്‍ഹി: രാജ്യത്തെ നാണക്കേടിലാഴ്ത്തി ദല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തിലെ പുരുഷനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ദല്‍ഹി-യുപി അതിര്‍ത്തിയായ ജെവാറിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്. ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപമുള്ള ജെവാറില്‍ നിന്നും ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ബുലന്ദ്ഷഹറിലേക്ക് പോയ സംഘത്തിനാണ് ദുരനുഭവമുണ്ടായത്.
ദേശീയപാതയിലൂടെ കാര്‍ നീങ്ങുന്നതിനിടെ എന്തോ വസ്തുവില്‍ വാഹനം തട്ടി. ഇതേതുടര്‍ന്ന് കാര്‍ നിര്‍ത്തിയ സംഘം പുറത്തിറങ്ങി നോക്കുന്നതിനിടെ ആയുധങ്ങളുമായി ആറംഗ സംഘം എത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് സ്ത്രീകളെ ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചുകൊണ്ടുപോയ സംഘം കൂട്ട ബലാത്സംഗം ചെയ്തു. ഇവരെ രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന 45 വയസുകാരന് ശ്രമിച്ചപ്പോള്‍ ഇയാളെ സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: