കണ്ണൂര്‍: 86 ദിവസം നീണ്ടു നിന്ന ഏഴിമല നാവിക അക്കാദമി സമരം കേരളത്തിലെ ഭരണകക്ഷിയും പ്രദേശിക ഭരണകര്‍ത്താക്കളും നിസ്സഹകരിച്ചിട്ടും വിജയകരമായി പര്യവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്ത കേന്ദ്രസര്‍ക്കാരിനെയും സമാധാനപരമായി സമരം നടത്തിയ ജനകീയ സമരസമിതി പ്രവര്‍ത്തകരെയും ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി അഭിനന്ദിച്ചു.
ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് സംബന്ധിച്ച വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഈ വിഷയവുമായി ബന്ധപെട്ട് കഴിഞ്ഞ ഏപ്രില്‍ 20നു ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് ഡല്‍ഹിയിലെത്തി പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന അടിയന്തിര യോഗത്തില്‍ ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ തീരുമാനമായത്.
കഴിഞ്ഞദിവസം നാവിക അക്കാദമിയില്‍ ഉന്നത ഉദേ്യാഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ഗംഗാധരന് ആലക്കാട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചിരുന്നു. പ്രക്ഷോഭകര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് ന്യായമായ പരിഹാരം കാണുകയും ചെയ്തു. ഇതിന് തയ്യാറായ നാവിക അക്കാദമി ഉദ്യോഗസ്ഥരെയും ജനകീയ സമര സമിതി നേതാക്കളെയും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭിനന്ദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: