തൊടുപുഴ: എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു, കാരിക്കോട് വിജ്ഞാനമാതാ പള്ളിയുടെ ശവകല്ലറയ്ക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം. ബിജെപി കൗണ്‍സിലര്‍മാരുടെ ശക്തമായ പ്രതിഷേധത്തെ വകവയ്ക്കാതെയാണ് കൗണ്‍സില്‍ തീരുമാനം.
സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരായ 6 പേര് വിയോജന കുറിപ്പ് എഴുതി നല്കി. കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജ് ക്യാമ്പസില്‍ പ്രാര്‍ത്ഥന ചാപ്പലായി തുടങ്ങിയ മന്ദിരം പിന്നീട് പള്ളിയാകുകയായിരുന്നു. യാതൊരു അനുവദിയുമില്ലാതെ ഇവിടെ പിന്നീട് ശവക്കല്ലറ നിര്‍മ്മിച്ചു. രാത്രിയുടെ മറവില്‍ അഞ്ചോളം മൃതദേഹം ഇവിടെ അടക്കിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. മുനിസിപ്പാലിറ്റിയ്ക്ക് പുറത്തുള്ളവരെയാണ് ഇവിടെ നിര്‍ബന്ധപൂര്‍വ്വം അടക്കിയിരിക്കുന്നതെന്നും കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ അടക്കം സംസ്കാര ചടങ്ങുകള്‍ നടക്കുന്നത് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. എന്നാല്‍ ഇതെല്ലാം തള്ളി ഹൈക്കോടതി വിധിയുണ്ടെന്ന് കാട്ടി കൗണ്‍സില്‍ കോണ്‍ക്രീറ്റ് ശവകല്ലറയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു.
ചെയര്‍പേഴ്സണ്‍-ന്റെ പിന്‍വാതില്‍ കൗണ്‍സിലില്‍ വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കി.
നഗരതൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചീനിയര്‍ തസ്തിക നിയമനമാണ് റദ്ദാക്കിയത്. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചീനിയര്‍ തസ്തിക മാര്‍ച്ചില്‍ അഭിമുഖം നടത്തി തയാറാക്കിയ ലിസ്റ്റ് പ്രകാരം ആഷിക് സൈനദ്ദൂന് എന്നയാളെ ചെയര്‍പേഴ്സണ്‍ മുന്‍കൂര്‍ അനുമതിയോടെ കോണ്ട്രാക്ടര് വ്യവസ്ഥയില്‍ നിയമിച്ചിരുന്നു. ഈ നിയമനമാണ് റദ്ദാക്കിയത്.
ചെയര്‍പേഴ്സണിന്റെ നടപടിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം കൗണ്‍സില്‍ ഉയര്‍ന്നു. ഇതിന് ശേഷം 8 കൗണ്‍സില്‍ യോഗങ്ങള്‍ കഴിഞ്ഞിട്ടും ചെയര്‍പേഴ്സണ്‍ ഇത് കൗണ്‍സിലില്‍ പരിഗണയ്ക്ക് വയ്ക്കാതതും അംഗങ്ങള്‍ ചോദ്യം ചെയ്തു. നഗരത്തിലെ ഓടകളില്‍കൂടി കക്കൂസ് മാലിന്യം ഒഴുകുന്നവെന്ന പരാതി സ്ഥിര സംവിധാനം ശുചീകരണ സംവിധാനം ഒഴുക്കുവാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എ.ഇക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: