തിക്കോടി: തിക്കോടി എഫ്സിഐ ഗോഡൗണില്‍ നിന്നും അനധികൃതമായി അരി കടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗോഡൗണിന് മുന്നില്‍ ധര്‍ണ നടത്തി. ഗോഡൗണില്‍നിന്നും അനധികൃതമായി അരി കടത്തുന്നതായി അടുത്ത ദിവസങ്ങളില്‍ പത്രവാര്‍ത്ത ഉണ്ടായിരുന്നു.
മീനങ്ങാടിയിലേക്ക് പോയ 18 ലോഡില്‍ ഒരു ലോഡ് എത്തിയില്ലെന്നും പരാതി ഉണ്ടായി. ഈ വെട്ടിപ്പിനെതിരെ ബിഎംഎസിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രകടനവും പോസ്റ്റര്‍ പ്രകടനവും നടത്തി. ഇക്കാര്യം സംസാരിക്കാന്‍ അനുമതി തേടിയ ബിജെപി പ്രതിനിധികള്‍ക്ക് എഫ്സിഐ മാനേജര്‍ അനുമതി നഷേധിച്ചു.
തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഗേറ്റിനു മുന്നില്‍ ധര്‍ണ ആരംഭിച്ചത്. ഏരിയ മാനേജരും പോലീസും സ്ഥലത്തെത്തി . മണ്ഡലം ട്രഷറര്‍ പി.പി. ബാബു, കെ, മുരളീധരന്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. വിശ്വനാഥന് എന്നിവരുമായി ചര്‍ച്ച നടത്തി.
മീനങ്ങാടിയിലേക്ക് പോയ ഒരു ലോഡ് അരി കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെ ന്ന് ഏരിയാ മാനേജര്‍ അറിയിച്ചു. ഗോഡൗണിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും അനധികൃതമായി അരി കടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെനനും ബന്ധപ്പെട്ടവര്‍ ഉറപ്പു നല്കി. തുടര്‍ന്നാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
ധര്‍ണക്ക് എ.കെ. ബൈജു, വി.കെ. ബാബുരാജ്, ടി.കെ. ബാലന്, കെ. ദിവാകരന്, ടി. കുട്ടികൃഷ്ണന്, കെട്ടുമ്മല്‍ ബൈജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: