കോട്ടയം: മില്‍മയുടെ നവീകരിച്ച കോട്ടയം ഡയറിയുടെ ഉദ്ഘാടനം 27ന് വടവാതൂരില്‍ നടക്കുമെന്ന് എറണാകുളം മേഖല യൂണിയന് ചെയര്മാന് പി. എ. ബാലന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
മില്‍മ എറണാകുളം ജയൂനിയന് ചരിത്രത്തിലാദ്യമായി 2.32 കോടി രൂപയുടെ സഞ്ചിത ലാഭമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
കോട്ടയം ഡയറിയുടെ പ്രതിദിന സംഭരണ സംസ്കരണ ശേഷി 30000 ലിറ്ററില്‍ നിന്ന് 75000 ലിറ്ററായി വര്‍ദ്ധിപ്പിക്കുന്നത് പൂര്‍ത്തിയായി. 12 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയിരിക്കുന്നത്.
എറണാകുളം ഡയറിയുടെ പ്രതിദിന സംഭരണ സംസ്കരണ ശേഷി മൂന്നര ലക്ഷം ലിറ്ററായും തൃശൂര്‍, ഇടുക്കി ഡയറികളുടേത് പ്രതിദിനം ഒരു ലക്ഷം ലിറ്റ വീതമായും കോട്ടയത്തിന്റേത് 75000 ലിറ്ററായും വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന ചടങ്ങില്‍ നവീകരിച്ച ഡയറിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. പുതിയ മില്‍ക്ക് പാസ്ചുറൈസേഷന് പ്ലാന്റിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബയോമാസ് ബോയിലര്‍ പ്ലാന്റിന്റെ ഉദ്ഘാടനം കെ. സി. ജോസഫ് എംഎല്‍എയും പാക്കിങ് മെഷീനുകളുടെ ഉദ്ഘാടനം കെ. സുരേഷ് കുറുപ്പ് എംഎല്‍എയും നിര്‍വ്വഹിക്കും.
മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ് കോള്‍ഡ് റൂമിന്റെയും കല്ലട രമേശ് ഗീബോയ്ലറിന്റെയും കെ.എന്‍ സുരേന്ദ്രന്‍നായര്‍ വാട്ടര്‍ പ്യൂരിഫയറിന്റെയും അഡ്വ. എന്‍. രാജന് ക്രീം സെപ്പറേറ്ററിന്റെയും ജോര്‍ജ്ജ്കുട്ടി ജേക്കബ്ബ് ഹോമോജനൈസറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. പി.എ. ബാലന് സ്വാഗതവും ബി. സുശീല്‍ ചന്ദ്രന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: