കോട്ടയം: സ്കൂളുകളും കോളേജുകളിലും തുറക്കാനിരിക്കെ ഇരുപത്തിരണ്ട് ലക്ഷം രൂപ മുടക്കി കോട്ടയം നഗരസഭ നിര്‍മ്മിച്ച വനിത വിശ്രമകേന്ദ്രം ശോചനീയാവസ്ഥയില്‍. ഈ വിശ്രമകേന്ദ്രത്തില്‍ ഒരുമണിക്കൂര്‍ വിശ്രമിക്കുന്നതിന് പത്തുരൂപ ആണ് ഈടാക്കുന്നത്.
ശോചനീയ അവസ്ഥയിലുള്ള ഈ മുറിയിലേക്ക് പ്രവേശിക്കുവുവാനോ വിശ്രമിക്കുവാനോ ദുര്‍ഗന്ധം മൂലം സാധ്യമല്ല. പൊട്ടിപ്പളിഞ്ഞ ദുര്‍ഗന്ധം വമിക്കുന്നതുമായ കക്കൂസും ഉപയോഗശൂന്യമാണ്.
കുടുംബശ്രീയുടെ പ്രവര്‍ത്തകര്‍ക്ക് നഗരസഭ കെട്ടിടം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അഞ്ചുമണിക്ക് ശേഷം ശേഷം ഈ വിശ്രമകേന്ദ്രം അടച്ചുപൂട്ടുകയാണ് പതിവ്. ഈ അനാസ്ഥയില്‍ പ്രതിഷേധിച്ച് എബിവിപി വിശ്രമകേന്ദ്രത്തിന് മുന്പില് സമരം നടത്തി.
എബിവിപി ജില്ല കണ്‍വീനര്‍ അരുണ്‍ കെസി ഉദ്ഘാടനം ചെയ്തു. മുഴുവന്‍ സൗകര്യങ്ങളോടുംകൂടി വിശ്രമകേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതുവരെ ശക്തമാക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി അറിച്ചു, ജില്ലാ ജോയിന്റ് കണ്‍വീനര്‍ മണിക്കുട്ടന് തെക്കനാല്‍ , സംസ്ഥാനസമിതി അംഗം ആര് അഖില്‍ , ജില്ലാസമിതിഅംഗം അഖില്‍ ചേനപ്പാടി, അശ്വിന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: