മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയും സ്പിന്നര്‍ ആര് അശ്വിനെയും ഉള്‍പ്പെടുത്തിയതിനെതിരെ ആഞ്ഞടിച്ച് ഹര്ഭജന് സിംഗ്. ടീമില്‍ ധോണിക്കും അശ്വിനും കിട്ടുന്ന പരിഗണന തനിക്ക് കിട്ടുന്നില്ലെന്ന് ഹര്ഭജന് ആരോപിച്ചു.
മുമ്പ് എന്ത് ചെയ്തു എന്ന് നോക്കിയല്ല കളിക്കാരെ ടീമില്‍ എടുക്കേണ്ടത്. ധോണിയും അശ്വിനും ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി സംഭവാന നല്കിയവരാണ്. പക്ഷേ, അവരുടെ ഇപ്പോഴത്തെ ഫോമാണ് നോക്കേണ്ടത്. ഐപിഎല്ലില്‍ ധോണിയുടെ മോശം ഫോം എല്ലാവരും കണ്ടതാണ്. ഒറ്റ ഷോട്ടുപോലും നന്നായി കളിക്കാനായിട്ടില്ല. എന്നിട്ടും ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തി. അശ്വിനാവട്ടെ ഒറ്റ കളിയിലും ഐപിഎല്ലില്‍ പന്തെറിഞ്ഞില്ലെന്നും ഹര്ഭജന് ചൂണ്ടിക്കാട്ടി
രണ്ട് ലോകകപ്പ് നേടിയ ടീമിലെ അംഗമായ തനിക്ക് അശ്വിനും ധോണിക്കും കിട്ടുന്ന പരിഗണന കിട്ടുന്നില്ല. സെലക്ടര്‍മാര്‍ ഒരേ ടീമില്‍ രണ്ട് നീതിയാണ് നടപ്പാക്കുന്നത് ഇതിനോട് യോജിക്കാനാവില്ല. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചിട്ടും ഗൗതം ഗംഭീറിനെ ടീമിലെടുക്കാത്ത സെലക്ടര്‍മാരുടെ നടപടിയോടും യോജിക്കാനാവില്ലെന്നും ഹര്ഭജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: