കണ്ണൂര്‍: ചാല ബൈപ്പാസ് റോഡരികില്‍ നിര്‍മ്മാണം നടക്കുന്ന ആശുപത്രി കെട്ടിടത്തിനെതിരെ പരാതി. കെട്ടിടത്തില്‍ നിന്നുളള മാലിന്യങ്ങള്‍ തൊട്ടടുത്ത തോടിലേക്ക് ഒഴുക്കുവിടാന് രൂപത്തിലാണ് ഡ്രെയിനേജ് നിര്‍മ്മിക്കുന്നതെന്നാണ് പരാതി. ചതുപ്പുനിലം നികത്തിയ സ്ഥലത്താണ് കെട്ടിട നിര്‍മ്മാണം നടക്കുന്നത്. സകല കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ഇവിടെ ലംഘിക്കപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു.
ചാലയിലെ കൃഷിസ്ഥലങ്ങളെല്ലാം നശിപ്പിച്ചു കൊണ്ടായിരുന്നു ബൈപ്പാസ് നിര്‍മ്മിച്ചത്. ചാലയിലെ പരമ്പരാഗത കൃഷി സ്ഥലങ്ങളെല്ലാം ഇതോടെ ഇല്ലാതായിരുന്നു. പ്രദേശത്ത് അന്ന് ബാക്കിയുണ്ടായിരുന്ന സ്ഥലങ്ങള്‍ എല്ലാം കൃഷിക്കനുയോജ്യമല്ലാത്തതയായി മാറ്റി ആ സ്ഥലങ്ങള്‍ ഭൂമാഫിയകള്‍ കൈയടക്കുകയായിരുന്നു. ഇവിടെയാണ് ആതുരശ്രു ശ്രുഷ രംഗത്തെ പ്രമുഖ ബിസിനസ്സുകാരുടെ രണ്ടു പ്രധാന ഹോസ്പിറ്റലുകള്‍ നിയമത്തെ കാറ്റില്‍ പറത്തി കൊണ്ട് പടുത്തുയര്‍ത്തുന്നത്. ഹോസ്പിറ്റലുകളില്‍ നിന്നുള്ളെ ഡ്രയിനേജുകള്‍ മുഴുവനും സമീപത്തെ പ്രധാനപ്പെട്ട ജല സ്രേതസ്സായ ചാല തോട്ടിലേക്ക് തുറന്നുവിടുന്ന രീതിയിലാണ് നിര്‍മ്മാണം നടക്കുന്നതെന്നാണ് പരാതി. അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി കോര്പ്പറേഷന് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനുളള തയ്യാറെടുപ്പിലാണ്. ആശപത്രി മാലിന്യം വെള്ളത്തില്‍ കലര്‍ന്ന് ഏഴിമലയിലെ മാലിന്യപ്രശ്നം പോലെ ഭീതി ജനകമായ അവസ്ഥയുണ്ടാകുമെന്ന ആശങ്ക പ്രദേശവാസികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
ചാലയിലെ വാര്‍ഡ് സമിതി സബ്ബ് കമ്മിറ്റി ഇതിനെതിരെ കോര്പ്പറേഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് മാസത്തിലധികമായിട്ടും ഇതുവരെ മറുപടി പോലും നല്കാന് കോര്പ്പറേഷന് അധികൃതര്‍ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: