കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തീവ്രവാദികളുടെ ഏജന്റായി അധപതിച്ചുകഴിഞ്ഞുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആരോപിച്ചു. പട്ടാളക്കാരെ അപമാനിച്ച് നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗം ഇതാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ രാജ്യസ്നേഹികള്‍ പ്രതികരിക്കണം. ജീവന് ബലി നല്കി രാജ്യസുരക്ഷ ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ പട്ടാളത്തെ അവഹേളിക്കുകയാണ് കോടിയേരി ബാലകൃഷ്ണന് ചെയ്യുന്നത്. പട്ടാളം ചെന്ന സ്ഥലങ്ങളിലൊക്കെ സ്ത്രീകളെ ബലാത്സഗം ചെയ്യുകയും നാലാള് കൂടിനിന്നാല്‍ വെടിവെച്ചു കൊല്ലുകയുമാണ് പതിവെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന പട്ടാളക്കാരുടെ ആത്മവിശ്വാസത്തെ തകര്‍ത്ത് ദേശവിരുദ്ധ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നതിനുവേണ്ടിയാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്റെ ഏജന്റ് എന്ന് വിളിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് രക്തമാണ് ഇപ്പോഴും കോടിയേരിയുടെ സിരകളിലോടുന്നതെന്ന് ഇത് തെളിയിക്കുന്നു. ഇന്ത്യ-ചൈന യുദ്ധ വേളയില്‍ ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച സിപിഎം ഇപ്പോള്‍ പാക് അനുകൂല തീവ്രവാദികള്‍ക്ക് വേണ്ടി സംസാരിക്കുയാണെന്നും അതുകൊണ്ടുതന്നെ കോടിയേരി തീവ്രവാദികളുടെ ഏജന്റായി മാറിയെന്ന് സംശയിക്കുന്നതായും സത്യപ്രകാശ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: