തൃശൂര്‍: എച്ച1എന്‍1 പനി സംബന്ധിച്ച് ഭീതി ആവശ്യമില്ലെന്നും നേരത്ത് ചികിത്സയും വിശ്രമവും തേടിയാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സുഹിത പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ പനി നിയന്ത്രണവിധേയമായെങ്കിലും ജാഗ്രത പാലിക്കണം.ജില്ലയില്‍ എച്ച1എന്‍1 ബാധിച്ചതായി 61ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്ന് പേര് മരിക്കുകയും ചെയ്തിരുന്നു. വൈറസ് മൂലമാണ് എച്ച് 1എന്‍ 1 ഉണ്ടാകുന്നത്.ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവല്‍ കൊണ്ട് മൂക്കും വായയും പൊത്തിപ്പിടിക്കാന്‍ ശ്രമിക്കേണ്ടത് ആവശ്യമാണ്.
ഡെങ്കിപ്പനി,ചിക്കന്‍ഗുനിയ എന്നിവ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ ജില്ലയിലും വ്യാപിക്കുന്നതിനെതിരായി ഇന്ന് ജില്ലയിലുടനീളം ഡ്രൈഡേ ആചരിക്കും.മഴവെള്ളം ഉള്‍പ്പെടെയുള്ളവ കെട്ടി നില്ക്കുന്ന സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകു മുട്ടയിടുന്നത്. പത്തു ദിവസത്തി്യൂകം പൂര്‍ണ്ണ വളര്‍ച്ചയെത്തി ഇവകൊതുകായി മാറുന്നതിന് മുന്‍പുള്ള ദിനങ്ങളില്‍ വെള്ളത്തില്‍ വച്ചുതന്നെ നശിപ്പിക്കലാണ് ഡ്രൈഡേ കൊണ്ട് ലക്ഷ്യമിടുന്നത്. ഡോ.ബേബി ലക്ഷ്മി,ഡോ.സതീശന്,ഡോ.ബീന,ഡോ.സുമേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: