ചാലക്കുടി: വന്‍ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്. മരം വീഴുന്നതിന് അല്പം മുമ്പ് വരെ ഈ മര ചുവട്ടിലായിരുന്നു അന്നനാട്ടില്‍ നിന്ന് അവിടെ എത്തിയിരുന്ന മഞ്ഞളി സെബിയുടെയും, കാട്ടൂരില്‍ നിന്നെത്തിയ രമണിയുടെയും കുടുംബങ്ങള്‍.
സെബിയുടെ ഭാര്യ ബിന്‍സി മോന് പാല് കൊടുക്കുവാന്‍ പുഴയില്‍ നിന്ന് കയറി വരുമ്പോഴായിരുന്നു അപകടം. ഉടന്‍ കുഞ്ഞുമായി കമഴ്ന്ന് കിടന്നതിനാല്‍ കുട്ടിയുടെ നെറ്റിയില്‍ ചെറിയൊരു മുറിവ് മാത്രമെ ഏറ്റുള്ളൂ. ബിന്‍സിയുടെ തലക്ക് പരിക്കേറ്റു. മരം വീഴുന്ന ഒച്ചകേട്ട് ഓടി മാറുവാന്‍ സാധിക്കാത്തതു കാരണം രമണി മരത്തിനടയിലകപ്പെടുകയായിരുന്നു. കുടെ ഉണ്ടായിരുന്ന മകനും ഭാര്യയും കുട്ടിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൈയുടെ തോളിന് പരിക്കേറ്റ ആല്‍വിയുടെ കൂടെയുണ്ടായിരുന്നവര്‍ അതുവരെ മരത്തിനടിയിലായിരുന്നു ഇരുന്നിരുന്നത്. സമീപത്തുള്ള ഊഞ്ഞാല് ആടുവാന്‍ പോയത്തിനാല് രക്ഷപ്പെട്ടു.
മരം വീണത്തോടെ വിനോദ സഞ്ചാരികളുടെ ബഹളവും കരച്ചിലുമായിരുന്നു. ആര്‍ക്കൊക്കെയാണ് പരിക്ക് പറ്റിയതെന്ന് അറിയാതെ തിക്കും തിരക്കും ബഹളവുമായി. മിക്കവര്‍ക്കും ഒഴിഞ്ഞുമാറുവാനും തക്ക സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തുവാനായതാണ് വലിയൊരു അപകടമൊഴിവാക്കിയത്.
ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വി.എസ്.ഷാജു, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് എന്നിവര്‍ ആശുപത്രിയിലെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: