ചേര്‍ത്തല: ടൈലുകള്‍ തകര്‍ന്ന് യാത്ര ദുസഹം. പാഴായത് ഇരുപത്തി അഞ്ച് ലക്ഷം. നഗരഹൃദയത്തിലെ ഗേള്‍സ് ഹൈസ്കൂള്‍ കവലയില്‍ പാകിയ ഇന്റര്‍ലോക്ക് ടൈലുകള്‍ തകര്‍ന്നാണ് കുഴി രൂപപ്പെട്ടത്. അറ്റകുറ്റപ്പണികള്‍ തുടങ്ങി.
ചേര്‍ത്തല- തണ്ണീര്‍മുക്കം റൂട്ടിലെ വാഹനത്തിരക്കേറിയ കവലയിലെ നിരന്തരമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ രണ്ട് വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് വശങ്ങളില് വീതികൂട്ടി ഇന്റര്‍ലോക്ക് കട്ട പാകിയത്.
നിര്‍മാണ ഘട്ടത്തില്‍ തന്നെ അശാസ്ത്രീയമായാണ് പണി നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കവലയിലെ തണല്‍വൃക്ഷം അടക്കം വെട്ടിമാറ്റിയാണ് റോഡില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയത്. തറ ശരിയായ തരത്തില്‍ ബലപ്പെടുത്തി ഉറപ്പിക്കാതെ നിര്‍മാണ ജോലികള്‍ നടത്തിയതും ഇവിടെ സ്ഥാപിച്ചിട്ടുള്ള ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് നിരന്തരമായി പൊട്ടുന്നതുമാണ് ടൈലുകള്‍ താഴ്ന്നുപോയതിന് കാരണമായതെന്നാണ് വിര്‍ശനം.
നിര്‍മാണം പൂര്‍ത്തിയായി ആഴ്ചകള്‍ക്കകം തന്നെ ടൈലുകള്‍ ഇളകിയിരുന്നു. ലക്ഷങ്ങള്‍ മുടക്കിയ നവീകരണ പദ്ധതി വര്‍ഷങ്ങള്‍ക്കകം തകര്‍ന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: