ചാലക്കുടി; ജില്ലയില്‍ ഏറ്റവുമധികം കര്‍ഷകരും ആദിവാസി പിന്നോക്ക വിഭാഗങ്ങളും ജീവിക്കുന്ന ചാലക്കുടിയുടെ കിഴക്കന്‍ മേഖലയില്‍ ആശുപത്രി സൗകര്യങ്ങള്‍ നാമമാത്രം.
അതിരപ്പിള്ളി ടൂറിസം മേഖലകൂടിയായ ഈ പ്രദേശത്ത് ആശുപത്രിസൗകര്യം ഇല്ലാത്തത് ജനങ്ങളെ വലക്കുന്നു. സംസ്ഥാന അതിര്‍ത്തി പ്രദേശമായ മലക്കപ്പാറ മുതല്‍ ചാലക്കുടി വരെയുള്ള 90 കീലോമീറ്റര്‍ ദുരത്തില്‍ ആകെയുള്ളത് വെറ്റിലപ്പാറയിലെ പ്രാഥാമികാരോഗ്യ കേന്ദ്രം മാത്രമാണ്.
ദിനം പ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളും മറ്റുമെത്തുന്ന അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി മേഖലയില്‍ നിരവധി അപകടങ്ങളാണ് ദിനം പ്രതി നടക്കുന്നത്.
എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കിലോമീറ്റര്‍ അകലെയുള്ള ചാലക്കുടിയിലെത്തണം പ്രാഥമിക ചികിത്സ വരെ ലഭിക്കണമെങ്കില്‍. തുമ്പൂര്‍ മുഴിയില്‍ മരം വീണ് പരിക്ക് പറ്റിയവരില്‍ ആര്‍ക്കും ഗുരുതരമായ പരിക്കേല്‍ക്കാതിരുന്നതിനാല്‍ ആള് അപായമുണ്ടായില്ല. കഴിഞ്ഞ ദിവസം തേന്‍ എടുക്കുവാന്‍ പോയ ആദിവാസി മരത്തിന് മുകളില്‍ നിന്ന് വിണ് പരിക്കേറ്റ് മരണം സംഭവിക്കുവാന്‍ കാരണം തക്ക സമയത്ത് ചികിത്സ ലഭിക്കാഞ്ഞതാണ്.
അതിരപ്പിള്ളി – തുമ്പൂര്‍ മൂഴി വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രാാമിക ചികിത്സ സംവിധാനങ്ങളില്ല. പുഴയില്‍ കുളിക്കുമ്പോള്‍ ഒഴുക്കില്‍ പെട്ടും, വാഹന അപകടങ്ങളിലുമെല്ലാം ഈ പ്രദേശങ്ങളില്‍ നിത്യവും ചെറുതും വലതുമായി നിരവധി അപകടങ്ങളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: