തൃശൂര്‍: അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയത്തിന് ശ്രമിച്ചു കൊണ്ടിരിക്കയാണെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്. പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി സിപിഐ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാമനിലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സി.പി.ഐ അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണ്. ജില്ലയില്‍ നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് നല്‍കാനുള്ള 71 കോടിയുടെ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കും. സഹകരണ ബാങ്കുകളുമായി സഹകരിച്ച് ഇക്കാര്യത്തില്‍ പുതിയ ക്രമീകരണം നടപ്പാക്കുന്ന കാര്യം ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ പുതിയ നയം സര്‍ക്കാര്‍ രൂപീകരിച്ചു വരികയാണ്.
കിന്‍ഫ്രയുടെ സ്ഥലം പ്രയോജനപ്പെടുത്തി മൊബിലിറ്റി ഹബ്ബിന്റെ നിര്‍മ്മാണവും ത്വരിതഗതിയിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ എ കൗശിഗന് അടക്കമുള്ളവ ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: