കുന്നംകുളം : പെരുമ്പിലാവ് മുതല്‍ കടവല്ലൂര്‍ വരെയുള്ള ഹൈവേയില്‍ വാഹന അപകടം നടന്നാല്‍ മരണം ഉറപ്പാണ്. ചൂളം വിളിച്ചു പായുന്ന ആംബുലന്‍സുകള്‍ കണ്ടാല്‍ നാട്ടുകാരുടെ ഉള്ളില്‍ തീയാണ് ആരൊക്കെയാണ് എന്തൊക്കെയാണ് എവിടെയാണ് എന്നറിയാനുള്ള വ്യഗ്രതയും.
വര്‍ഷങ്ങളോളമായി ദുരന്തങ്ങളുടെ പട്ടികയാണ് കടവല്ലൂര്‍ നിവാസികള്‍ക്ക് പറയാനുള്ളത്. തിരുവാതിര നാളില്‍ വീടുകള്‍ കയറി നടന്നിരുന്ന ചോഴിയും മക്കളുടെയും വേഷം ധരിച്ച നാല് യുവാക്കളാണ് നിയന്ത്രണം വിട്ട ലോറിക്കടിയില്‍ പെട്ട് തല്‍ക്ഷണം മരിച്ചു വീണത്.
അതിനുശേഷം അതെ സ്ഥലത്തിന് അടുത്തുതന്നെ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു ഡ്രൈവറും യാത്രക്കാരും മരിച്ചു.
ഹൈവേകളില്‍ വീതികൂടിയ ഭാഗമാണ് പെരുമ്പിലാവ് മുതല്‍ കടവല്ലൂര്‍ പാടം തൃശ്ശൂര്‍ മലപ്പുറം അതിര്ത്തിവരെയുള്ളത് ഈ മേഖലയില്‍ കടന്നയുടനെ വാഹനത്തിനു വേഗത കൂട്ടുന്ന പ്രവണത കൂടുതലാണ്.
വേഗത കുറക്കുന്നതിന് വേണ്ടി രണ്ടു ക്യാമറ പോയിന്റുകളും ഉണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നരീതിയില്‍ അല്ല കാണുന്നത് അപകടമരണങ്ങള്‍ കൂട്ടത്തോടെയും കുടുംബത്തോടെയും ഉണ്ടാകുന്നത് അമിതവേഗതമൂലമാണ് ഇതു നിയന്ത്രിച്ചേ മതിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: