തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് അഡ്വ.ഹാരിസ് ബീരാനെ മാറ്റി വി.ഗിരിയെ നിയമിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ പത്തുവര്‍ഷമായി ഹാരിസ് ബീരാനായിരുന്നു കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിച്ചിരുന്നത്.
ഹാരിസിനെ മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അടങ്ങിയ കത്ത് ഗതാഗതമന്ത്രി തോമസ് ചാണ്ടി കെഎസ്ആര്‍ടിസി എംടിക്ക് കൈമാറി. ടിപി സെന്‍കുമാറിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിലുള്ള അമര്‍ഷമാണ് ഹാരിസ് ബീരാനെ മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍.
ഹൈക്കോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജോണ്‍മാത്യുവിനെ മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ നിരവധി കേസുകളിലുണ്ടായ തിരിച്ചടി കണക്കിലെടുത്താണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: