കരുനാഗപ്പള്ളി: രാഷ്ട്രീയതിമിരം ബാധിച്ച ഭരണകര്‍ത്താക്കളുടെ കാടത്തമനോഭാവം മൂലം ദേശീയപുഷ്പം താമരയ്ക്ക് ഊരുവിലക്ക് നടപ്പിലാക്കാന്‍ ശ്രമം. തഴവ ഗ്രാമപഞ്ചായത്തിലെ പിഎച്ച് സെന്ററിനു സമീപം വര്‍ഷങ്ങളായി താമര വിരിയിക്കുന്ന താമരക്കുളത്തില്‍ നിന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് താമര പറിച്ചുമാറ്റിയത്. പഞ്ചായത്തിലെ എല്ലാ പൊതുകുളങ്ങളിലേയൂം താമര പറിച്ചുമാറ്റാന്‍ കമ്മ്യൂണിസ്റ്റു ഭരണഭീകരതയുടെ ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കുളം വൃത്തിയാക്കിയത്. പൊതുകുളങ്ങളില്‍ നിന്നും താമര പറിച്ചുമാറ്റാന്‍ ഗവണ്മെന്റ് ഉത്തരവുണ്ടെന്ന വ്യാജേനയാണ് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കുളത്തിലെ താമരകള്‍ പറിച്ചുമാറ്റിച്ചത്. അന്‍പതു സെന്റോളം വരുന്ന കുളത്തില്‍ നിന്നും പത്തോളം തൊഴിലാളികള്‍ ചേര്‍ന്നാണ് താമരപറിച്ചു മാറ്റിയത്.
പൊതുകുളങ്ങളും തോടുകളും മഴക്കാലമാകുന്നതിനു മുമ്പ് വൃത്തിയാക്കണമെന്ന ഉത്തരവിന്‍പ്രകാരം കുളം വൃത്തിയാക്കിയതാണെന്നും താമര പറിച്ചുമാറ്റുന്നതിനായി ഒരു ഉത്തരവും ഗവണ്മെന്റ് ഇറക്കിയിട്ടില്ലെന്നും പഞ്ചായത്തു സെക്രട്ടറി അറിയിച്ചു. കാലാകാലങ്ങളായി താമര വിരിഞ്ഞു നിന്നിരുന്ന കുളത്തില്‍ നിന്നും ഗവണ്മെന്റ് ഉത്തരവുണ്ടെന്ന് തെറ്റിധരിപ്പിച്ച് താമര പറിച്ചുമാറ്റാന്‍ ഇടതുമുന്നണി നേതൃത്വം നല്കുന്ന പഞ്ചായത്തു ഭരണമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
കേന്ദ്രത്തില്‍ നിന്ന് കേരളത്തിനുള്ള തൊഴിലുറപ്പ് ഫണ്ട് കിട്ടാത്ത അവസ്ഥ സംസ്ഥാനത്ത് നിലനില്ക്കുമ്പോള് പൊതുസ്ഥലങ്ങളലെ താമര ഇല്ലാതാക്കിയ തഴവാ പഞ്ചായത്തിന്റെ നടപടി രാഷ്ട്രീയഷണ്ഡത്തമാണെന്നും, പൊതുസ്ഥലങ്ങളില്‍ നിന്നും താമരപറിച്ചു മാറ്റിയാലും ജനമനസുകളില്‍ നിന്നും താമരയെ പറിച്ചു മാറ്റാന്‍ സാധിക്കില്ലെന്നും ഒബിസി മോര്‍ച്ച ജില്ലാസെക്രട്ടറി പ്രകാശ് പാപ്പാടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: