മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ കേരഗ്രാമം പദ്ധതിയില്‍ ക്രമക്കേടെന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത്.
പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപയാണ് പൂര്‍ണമായി വിനിയോഗിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചടയ്ക്കേണ്ടിവന്നത്. ഇടവിളക്കൃഷിക്കായി കിഴങ്ങുവര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നതിനായിട്ടാണ് പദ്ധതി ആവിഷ്ക്കരിച്ചത്.
ഇതുപ്രകാരം 15 ലക്ഷം രൂപയുടെ കിഴങ്ങുവര്‍ഗങ്ങള്‍ മാത്രമെ എടുക്കാന്‍ പാടുള്ളൂയെന്നായിരുന്നു ചട്ടം. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പുതന്നെ 15 ലക്ഷം രൂപയുടെ ചെക്കുമാറിയെന്നാണ് ആക്ഷേപം. ഗുണഭോക്തൃ വിഹിതം വാങ്ങാതെ ഉപഭോക്താക്കളെ തെരഞ്ഞെടുക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.
ഇതു പ്രകാരം 240 രൂപ എന്ന ക്രമത്തിലായിരുന്നു നീക്കിവച്ചത്. പഞ്ചായത്തിലാകമാനം 6,250 കിറ്റുകള്‍ ഇറക്കേണ്ട സ്ഥാനത്ത് 3,130 കിറ്റുകള്‍ മാത്രമാണ് വിവിധ വാര്‍ഡുകളില്‍ വിതരണം ചെയ്തതെന്നുമാണ് ആരോപണം.
കിറ്റുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം ഗുണഭോക്താക്കള്‍ 240 രൂപയുടെ കിഴങ്ങുവര്‍ഗങ്ങളും വളവും കൈപ്പറ്റി എന്നതിന് തെളിവായി വൗച്ചറുകളും ഒപ്പിട്ട് വാങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: