ആലപ്പുഴ: പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീണ്‍) പദ്ധതി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷം ജില്ലയില്‍ 1433 കുടുംബങ്ങള്‍ക്ക് വീട് നല്‍കുകയാണ് ലക്ഷ്യം.
1.20 ലക്ഷം രൂപയാണ് നല്‍കുക. ബാങ്കുകള്‍ വഴി 70,000 രൂപയുടെ വായ്പ ഉറപ്പാക്കുകയും തൊഴിലുറപ്പു പദ്ധതിയിലൂടെ 90 തൊഴില്‍ദിനം വീടുനിര്‍മാണത്തിന് നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ബാക്കി തുക ത്രിതലപഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തിലൂടെ വകയിരുത്തും.
പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പ്രകാരം 59 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 45 എണ്ണം ഉപേക്ഷിച്ചു. 13 പ്രവൃത്തികള്‍ പുരോഗതിയിലാണ്. സര്‍വശിക്ഷ അഭിയാന് പദ്ധതിയിലൂടെ ഈ വര്‍ഷം 32 കോടി രൂപ ചെലവഴിക്കും.
അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിനായി പ്രത്യേക യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ 2150 അങ്കണവാടികളില്‍ 1025 എണ്ണത്തിനാണ് സ്വന്തമായി കെട്ടിടമുള്ളത്.
32 എണ്ണം സ്കൂളുകളിലും 61 എണ്ണം വാടകയില്ലാതെ കെട്ടിടത്തിലും 1032 എണ്ണം സ്വന്തമായി കെട്ടിടമില്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലം ലഭ്യമായ 22 അങ്കണവാടികള്‍ക്ക് സംസ്ഥാന പദ്ധതി വിഹിതത്തില്‍നിന്ന് 14.50 ലക്ഷം രൂപ കെട്ടിടനിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്്.
കെട്ടിടം നിര്‍മിക്കുന്നതിനായി 44 അങ്കണവാടികള്‍ക്ക് റവന്യൂ പുറമ്പോക്ക്, 51 എണ്ണത്തിന് പഞ്ചായത്ത്/നഗരസഭാ പുറമ്പോക്ക്, 21 എണ്ണത്തിന് മറ്റു വകുപ്പുകളുടെ സ്ഥലം, 20 എണ്ണത്തിന് പ്രീപ്രൈമറി ഇല്ലാത്ത സ്കൂളുകളിലെ സ്ഥലം, 12 എണ്ണത്തിന് വ്യക്തികളുടെ സ്ഥലം എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ഇവയ്ക്ക് അര്‍ത്ഥനാപത്രം, സമ്മതപത്രം എന്നിവ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഐഡിസിഎസ് ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: