അരൂര്‍: എഴുപുന്ന പഞ്ചായത്ത് നിലവില്‍ കോണ്ഗ്രസ്ഭരണത്തിലാണ്. പതിനാറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചതോടെ 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇവര്‍ക്ക് നാല് മെമ്പര്‍മാരായി.
കഴിഞ്ഞ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ നിന്ന് അകന്നു നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുന്‍ പാര്‍ട്ടിപ്രവര്‍ത്തകനായ മൂന്നാം വാര്‍ഡ് അംഗം എല്‍ഡിഎഫിന് വേണ്ട് പ്രചരണത്തിനിറങ്ങിയതോടെ ആകെ അംഗങ്ങള്‍ അഞ്ചായി. സ്വതന്ത്ര മെമ്പര്‍മാര്‍ രണ്ടു പേരാണുള്ളത്.
വൈസ് പ്രസിഡന്റ് സ്ഥാനം വരെ ഭരണമാറ്റത്തിന് ഇവര്‍ക്ക് വാഗ്ദാനം ചെയ്തതായാണ് അറിയുന്നത്. യുഡിഎഫിലെ ഒരു ഘടകകക്ഷി വരെ എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്.
നിലവില്‍ ബിജെപിയ്ക്ക് രണ്ട് മെമ്പര്‍മാര്‍ ഉണ്ട്. ഇവര്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചാല്‍ ഭരണം എല്‍ഡിഎഫിന് ലഭിക്കും.
എഴുപുന്ന പഞ്ചായത്തില്‍ രാഷ്ട്രീയ കുതിര കച്ചവടം നടക്കാനും സാദ്ധ്യതയുണ്ട്. ഭരണം പിടിച്ച് നിര്‍ത്താന്‍ യുഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനം വച്ച് വിലപറയേണ്ടി വരാനാണ് സാദ്ധ്യത.
ഇടതുപക്ഷം ഭരണം ലഭിക്കുന്നതിനായി രാഷ്ട്രിയ കുതന്ത്രങ്ങള്‍ നടത്തുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: