കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്ജിനീയറിംഗ്ആന്ഡ് ടെക്നോളജിയിലെ അംഗീകാരമില്ലാത്ത കോ ഴ്സുകള്ക്കെതിരായ സമരം എപി – ഇകെ സു ന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമാക്കുന്നു. സമരത്തെ മര്‍ക്കസിനെതിരായ സമരമാണെന്ന ആരോപണവുമായി മര്‍ക്കസ് നേതാക്കള്‍ രംഗത്തെത്തി.
മുസ്ലിംലീഗ് ഗുണ്ടകള്‍ ആണ് അക്രമത്തിന് നേതൃ ത്വം നല്‍കിയതെന്നാണ് മര്‍ക്കസ് വിശദീകരിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ തട്ടിപ്പിനെതിരായ സമരത്തെ രാഷ്ട്രീയ പ്രേരിതമാക്കാനുള്ള മര്‍ക്കസിന്റെ നീക്കം തിരച്ചറിയണമെന്നാണ് മുസ്ലിംലീഗും എംഎസ്എഫും ആവശ്യപ്പെടുന്നത്.
കേരളത്തിലെ ഏഴു കാമ്പസുകളില്‍ നില നില്ക്കുന്ന കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ച പ്രശ്നത്തില്‍ മര്‍ക്കസില്‍ മാത്രം പ്രശ്നമുണ്ടാക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് മര്‍ക്കസ് നേതൃത്വം ആരോപിക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന് പകരം വിദ്യാഭ്യാസ കച്ചവടം നടത്തിയ മര്‍ക്കസ് അധികൃതരെ കയ്യാമം വെക്കുകയാണ് പോലീസ് ചെയ്യേണ്ടതെന്ന് എംഎസ്എഫ് ആവശ്യപ്പെടുന്നു.
സിപിഎമ്മിന് രാഷ്ട്രീയ പിന്തുണ നല് കിയിരുന്ന എപി സുന്നി വിഭാഗത്തിനെതിരെ കടുത്ത നിലപാടുമായാണ് മുസ്ലിം ലീഗ് രംഗത്ത് എത്തിയിരിക്കുന്നത്. നിയമസഭയില്‍ പ്ര ശ്നം ഉന്നയിക്കുകയും മര്‍ക്കസിന് മുന്നില്‍ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ലീഗിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് എപി വിഭാഗം ഇന്നലെ കാരന്തൂരില്‍ പ്രകടനം നടത്തിയത്. മുസ്ലിം ലീഗിനെതിരെ സമാന മനസ്കരായവരെ രംഗത്തിറക്കി നേരിടാനാണ് എ.പി. വിഭാഗം കരുക്കള്‍ നീക്കുന്നത്. കോണ്‍ഗ്രസ്സിലെ ചില വിഭാഗങ്ങളും ഇതിന് പിന്തുണയുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: