ലണ്ടന്‍: നിലവിലുളള ചാമ്പ്യന്മാരായ ഇന്ത്യ ഐസിസി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുളള വാമപ്പ് മത്സരത്തില്‍ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. രണ്ടുമാസത്തെ ഇടവേളയക്ക് ശേഷം മത്സരിക്കാനിറങ്ങുന്ന സ്പിന്നര്‍ ആര്.അശ്വിനും പേസര്‍ മുഹമ്മദ് സമിയും കളിക്കളത്തിലെ ശ്രദ്ധാകേന്ദ്രങ്ങളാകും. ഈ സീസണിലെ പതിമൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുശേഷം വിശ്രമത്തിലായിരുന്നു അശ്വിന്. ഇന്ത്യ പ്രീമയര്‍ ലീഗില്‍ മത്സരിച്ചില്ല.
ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാരായ കെയ്ന്‍ വില്ല്യംസണ്, മാര്ട്ടിന് ഗുപ്റ്റില്‍, ടോം ലാത്തം എന്നിവര്‍ക്കെതിരെ മികവ് തെളിയിച്ച് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ അശ്വിന് ലഭിക്കുന്ന അവസരമാണിത്. പേസറായ സമി 2015 ല്‍ സിഡ്നിയില്‍ ലോകകപ്പ് കളിച്ചതിനുശേഷം ഇതുവരെ ഏകദിന മത്സരം കളിച്ചിട്ടില്ല. വാമപ്പ് മത്സരത്തില്‍ മികവ് കാട്ടിയാലേ സമിക്ക് പ്ലേയിങ്ങ് ഇലവനില്‍ സ്ഥാനമുറപ്പാകൂ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡെ എന്നിവരൊക്കെ മികച്ച ഫോമിലാണ്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്നിംഗ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.2013 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാന് മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മിച്ച്ല് മക്ക്ലീനഹാന്, ടീം സൗത്തി, ട്രെന്റ് ബൗള്‍ട്ട് എന്നിവരുള്‍പ്പെടുന്ന ന്യൂസിലന്‍ഡ് പേസ് നിര ശക്തമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിറം മങ്ങിയ വിരാട് കോഹ്ലിക്ക് ഈ പേസ് നിര പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. പാക്കിസ്ഥാനെതിരായ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് മുമ്പ് ഫോം വീണ്ടെടുക്കാനുളള തയ്യാറെടുപ്പിലാണ് കോഹ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: