ചിയോനാന്‍ (ദക്ഷിണ കൊറിയ): കോസ്റ്ററിക്കയും പോര്‍ച്ചുഗലും അണ്ടര്‍ – 20 ലോകകപ്പ് ഫുട്ബോളിന്റെ പ്രീ- ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുനില്ക്കുന്ന സാമ്പിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കോസ്റ്ററിക്ക അവസാന പതിനാറില്‍ സ്ഥാനം പിടിച്ചത്.
ഇറാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ പ്രീ- ക്വാര്‍ട്ടറിലെത്തിയത്.ഒരു ഗോളിന് പിന്നിട്ടുനിന്ന പോര്‍ച്ചുഗല്‍ പൊരുതിക്കയറിയാണ് വിജയം നേടിയത്.നാലാം മിനിറ്റില്‍ ഷെക്കാരി നേടിയ ഗോളില്‍ ഇറാന് മുന്നിലെത്തി. 54-ാം മിനിറ്റില്‍ ഗോണ്ക്ലേവസും 86-ാം മിനിറ്റില്‍ സാന്‍ഡി സില്‍വയും ഗോള്‍ നേടി പോര്‍ച്ചുഗലിന് വിജയം സമ്മാനിച്ചു.
പ്രീ- ക്വാര്‍ട്ടറില്‍ കടക്കാന്‍ വിജയം അനിവാര്യമായിരുന്ന കോസ്റ്ററിക്ക തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. 15-ാം മിനിറ്റില്‍ ജോസ്റ്റിന്‍ ഡാലിയാണ് നിര്‍ണായക ഗോള്‍ നേടിയത്. ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം റാന്‍ഡല്‍ ലീ നഷ്ടപ്പെടുത്തി. പെനാല്‍റ്റി കിക്ക് പുറത്തേയ്ക്ക് പറന്നു. ജപ്പാന് – ഇറ്റലി മത്സരവും (2-2) ഉറുഗ്വെ – ദക്ഷിണാഫ്രിക്ക മത്സരവും (0-0) സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: