കരുനാഗപ്പള്ളി: ഓട്ടോറിക്ഷയില്‍ ബസിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം വെളുപ്പിന് അഞ്ചുമണിയോടെ ദേശീയപാതയില്‍ ഹൈസ്കൂള്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനായി പോകാനായി റെയില്‍വേ സ്റ്റേഷനിലേക്കുവന്ന ആലുംകടവ് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന എയര്‍ബസ് ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു.
ആലുംകടവ് ആലപ്പാട് തെക്കേനാലയ്യത്ത് വത്സല, പ്രിന്‍സി, ചിഞ്ചു’വനത്തില്‍ പത്മകുമാരി, മൈന, പ്രീന എന്നിവര്‍ക്കും കുട്ടികളായ കൃഷ്ണാനന്ദ, മൃദുല്നാഥ് എന്നിവര്‍ക്കും ഓട്ടോഡ്രൈവര്‍ മരുതൂര്‍ക്കുളങ്ങര സ്വദേശി രാമചന്ദ്രന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൃദുല്നാഥിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരുക്കേറ്റ ഓട്ടോഡ്രൈവറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: