ന്യൂദല്‍ഹി: വിശുദ്ധ റംസാന് മാസത്തില്‍ രാജ്യത്ത് ഏവര്‍ക്കും ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മിയതുടേയും, പ്രാര്‍ത്ഥനയുടെയും സഹാനുഭൂതിയുടെയും ദിനങ്ങളാണ് ഇനിയുള്ള ദിവസങ്ങള്‍. നമ്മുടെ പൂര്‍വികര്‍ ഇത്തരം ആചാരങ്ങള്‍ തുടങ്ങിയതില്‍ നമ്മള് ഭാഗ്യവാന്മാരാണ്.
ഇന്ന് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തില്‍ നമ്മള് അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ശക്തിയും ഈ വൈവിധ്യം തന്നെയാണ്. അദ്ദേഹം ആശംസവാക്കുകളില് വ്യക്തമാക്കി. തന്റെ 32ആമത് മാന്‍ കി ബാത്തിലൂടെയാണ് മോദി തന്റെ റംസാന് സന്ദേശം അറിയിച്ചത്.
വിശ്വാസിയും അവിശ്വാസിയും ഒരേപോലെ ഈ രാജ്യത്ത് സമാധാനത്തോടെ ഈ രാജ്യത്ത് ജീവിക്കുന്നു. ഏവരും ഐക്യത്തോടെയാണ് ഇവിടെ ജിവിക്കുന്നത്. ലോകത്തെ എല്ലാ മതസ്ഥരും ഇന്ത്യയില്‍ ജീവിക്കുന്നു എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റസാന് വ്രതം ശനിയാഴ്ചയാണ് ആരംഭിച്ചത്. ആത്മ ശുദ്ധീകരണത്തിലൂടെ വിശ്വാസികളെ നന്മയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന പുണ്യമാസത്തില്‍ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: