തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ സംഭവിക്കുന്നത് ജനിതകവൈകല്യങ്ങള്‍ മൂലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്കകം മരിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പുതിയ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ഇക്കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ നവജാത ശിശുമരണം റിപ്പോര്‍ട്ടു ചെയ്തിരുന്നു. അട്ടപ്പാടി താവളം സ്വദേശികളായ അനു-ശെല്‍വരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്നതിനാല് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി.
എന്നാല്‍, നവജാതശിശുവിന്റെ മരണകാരണം എന്തെന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി. ഒരു മാസത്തിനിടെ നാല് കുഞ്ഞുങ്ങള്‍ മേഖലയില്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: