ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. പാകിസ്ഥാന് സൈന്യം അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ജയ്റ്റ്ലിയുടെ പ്രസ്താവന.
കശ്മീരില്‍ എപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് പാകിസ്ഥാന് എപ്പോഴും ശ്രമിക്കുന്നത്. എന്നിട്ടും ഇന്ത്യ അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. പഠാന്‍കോട്ട് വ്യോമ താവളവും ഉറി സൈനിക ബേസും ആക്രമിക്കുകയാണ് പാകിസ്ഥാന് ചെയ്തത്. എന്നിട്ടും ചര്‍ച്ച തുടരാനുള്ള മനസാണ് ഇന്ത്യ കാണിക്കുന്നത്. എന്നാല്‍, സൈന്യം എന്തിനും തയ്യാറാണെന്ന കാര്യം മറക്കരുത്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: