കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാണാതായവരുടെ എണ്ണം 200 നു മുകളിലായി. മരണം 146 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേന കപ്പലുകള്‍ വിട്ടു നല്കി.
കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം മഴ ഇനിയും കനക്കുമെന്നാണ് റിപ്പോര്‍ട്ട്.14 ജില്ലകളിലെ അഞ്ചു ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് വിവരങ്ങള്‍. 12,000ല്‍ അധികം പേരെ വിവിധ സുരക്ഷിത മേഖലകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണു ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥന് മരണമടഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേനയുടെ ഐ എന്‍ എസ് ശര്‍ദുല്‍, ഐ എന്‍ എസ് ജലാശ്വ തുടങ്ങിയ കപ്പലുകളും ശ്രീലങ്കയിലേക്ക് തിരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോടും മറ്റും ശ്രീലങ്ക അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: