ലൗകിക വസ്തുക്കളുടെ ജ്ഞാനം പോലും, നാം തുടരുന്ന വഴി തെറ്റില്ലാത്തതാണെങ്കില് മാത്രമേ, യഥാര്‍ത്ഥ ജ്ഞാനമാവുകയുള്ളൂ. ഉദാഹരണമായി, കഥകളിയെപ്പറ്റി കഥകളി ആശാന്മാരെത്തന്നെ സമീപിച്ച് അവര്‍ പറയുന്ന വസ്തുതകള്‍ കേള്‍ക്കുകതന്നെ വേണം.
ചുട്ടികുത്തുന്ന ആളുകളെയോ, ചെണ്ടക്കാരെയോ സമീപിച്ച് ചോദിച്ചാല്‍ കിട്ടുന്ന വിവരണങ്ങള്‍ ശരിയാവണമെന്നില്ല; പൂര്ണമാവണമെന്നും ഇല്ലല്ലോ. കഥകളിയെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടുന്ന ജ്ഞാനവും പൂര്‍ണമാവണമെന്നില്ല. തെറ്റായതും പൂര്‍ണമല്ലാത്തതുമായ ജ്ഞാനം നിഷ്ഫലമാണ്, പ്രയോജനമില്ലാത്തതുമാണ്.
ആത്മീയതയെപ്പറ്റിയുള്ള പരിപൂര്‍ണവും യഥാര്‍ത്ഥവുമായ ജ്ഞാനം ലഭിക്കണമെങ്കില്‍, ശ്രീകൃഷ്ണഭഗവാനെത്തന്നെയാണ് ആശ്രയിക്കേണ്ടത്.
ശ്രീകൃഷ്ണനെ മറ്റു ദേവന്മാര്ക്ക് തുല്യനായി കാണുന്നവര്‍ക്കും, വെറും മനുഷ്യനെന്ന് നിന്ദിക്കുന്നവര്‍ക്കും ഭഗവാനെ ആശ്രയിക്കാന്‍ തോന്നുകയേയില്ല. ഭഗവദ്ഗീതയെയും ഭാഗവതത്തെയും പഠിക്കുക എന്നത് പിന്നീടുള്ള കാര്യമാണല്ലോ. മറ്റു രീതിയില്‍ നേടുന്ന ജ്ഞാനംകൊണ്ട് അത്തരക്കാര്‍ക്ക് ഒന്നും നേടാന്‍ കഴിയില്ല. ആ ജ്ഞാനം വ്യര്‍ത്ഥമാണ്.
വിവേചതസഃ
ആമൂഢന്മാര്ക്ക് ധര്‍മ്മാധര്‍മങ്ങളെയും പുണ്യപാപങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയുയില്ല. കാരണം ചിത്തത്തില്‍ നാഥനായ ശ്രീവാസുദേവനെ സേവിക്കാതിരിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ക്ക്, മനസ്സ് നാഥനില്ലാക്കളരി പോലെതന്നെയാണ്.
ആ ഭഗവന്നിന്ദകന്മാരുടെ സ്വഭാവം
തന്നെ മാറുന്നു
ആസുരീം പ്രകൃതിം- അസുരന്മാരുടെ പ്രകൃതി- സ്വഭാവം കിട്ടുന്നു. ഹിംസ, ദ്വേഷം, കാപട്യം, മദം, മാത്സര്യം ഈ ദുര്‍ഗുണങ്ങള്‍ വര്‍ധിച്ച് മറ്റു ജനങ്ങളെ ദ്രോഹിച്ച് ജീവിക്കുന്നു.
ഭഗവന്നിന്ദയുടെ പ്രാബല്യം വര്‍ധിച്ച്, രാക്ഷസന്മാരുടെ പ്രകൃതി- സ്വഭാവം കിട്ടിയവരുമുണ്ട്. രണ്ടുകൂട്ടരുടെയും ബുദ്ധി ഭ്രംശിച്ചുപോയിരിക്കുന്നു.
ഇവര്‍ തങ്ങളുടെ നയം പ്രഖ്യാപിച്ചുകൊണ്ടു നടക്കുകയും ചെയ്യുമെന്ന് ഈ ശ്ലോകഭാഷ്യത്തില് ശ്രീശങ്കരാചാര്യര്‍ അവരുടെ വാക്കുകള്‍ എടുത്തുപറയുന്നു.
ഭിന്ധി= ഗൃഹങ്ങള്‍ തകര്‍ക്കൂ
പിബ= മദ്യവും രക്തവും കുടിക്കൂ
ഖാദ = ഗോക്കളുടെയും മനുഷ്യരുടെയും മാംസം തിന്നൂ
പരസ്വ അപഹര = മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കൂ
ഏവം മദനശീലാഃ – ഈ രീതിയില്‍ വിളിച്ചു പറഞ്ഞു നടക്കുന്ന സ്വഭാവക്കാരായിത്തീരും.
ക്രൂരകര്മ്മാണഃ = ഈ ക്രൂരകര്‍മ്മങ്ങള്‍ പ്രവര്ത്തിക്കുന്നവരുമായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: